Tuesday, February 22, 2011

സിനിമകച്ചവടത്തിനുള്ളതല്ല...

മനസ്സിൽ ത്തറച്ച കുറെ സിനിമകൾ......ചിലത് രസിപ്പിച്ചു..ചിലത് ചിന്തിപ്പിച്ചു.... മനുഷ്യലക്ഷങ്ങളുടെ , മുടികൊണ്ട് കമ്പിളിവസ്ത്രവും.എല്ലൂ കൊണ്ട് വളവും നിർമ്മിച്ചത് പൊലുള്ള ക്രൂരത കാണിച്ചു തന്ന‘ നൈറ്റ് ആന്റ്ഫൊഗ്”മനസ്സിൽ നിന്നു മയുന്നില്ല..... കേരളകഫെയിലെ, ബ്രിദ്ജ്, മകൾ, ഓഫ് സീസൺ , പുറംകാഴ്ചകൾ എന്നിവയെല്ലാം , മലയാളസിനിമയിലുണ്ടായ നല്ല മാറ്റങ്ങളായി കാണാം . ഏതായലും എന്റെ മനസ്സിൽ ഈ ഫെസ്റ്റിവൽ കുറെ ചൊദ്യങ്ങളുയർത്തി . സിനിമ വെറും കച്ചവടവസ്തൂവാണോ ? നമ്മുടെ നാട്ടിൽ എന്താണ് നല്ല സിനിമ പിറക്കാത്തത്.....? ഫാത്തിമ ഷഹർബാൻ . 9 ആം ക്ലാസ് .

Saturday, February 12, 2011

അലീന . പി പറയുന്നു

ആ ഞാ യർ മറക്കാൻ കഴിയത്ത ഒരു ദിവസമായി ! യഥാർത്ഥത്തിൽ സിനിമയിലെ സൂപ്പർസ്റ്റാർ സിനിമ തന്നെ എന്ന് മനസ്സിലായി . എല്ലാം ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയുന്ന ഇക്കാ‍ലത്ത് ദി ബ്രിഡ്ജ് ‘ മനസ്സിൽ തട്ടാതിരിക്കില്ല...ഉൾക്കാഴ്ച്ചയിലേക്ക് നമ്മളെ എത്തിക്കുന്ന സിനിമയാണ് മമ്മൂട്ടിയും ശ്രീനിവാസനും ഒന്നിക്കുന്ന “പുറം കാഴ്ച്ചകൾ .“ ഓഫ് സീസൺ , ആഗോഅള സാമ്പത്തിക മാന്ദ്യത്തിന്റെ കഥ് പറയുന്നു . ദാരിദ്ര്യം കാരണം മക്കളെ വിൽക്കുന്നവരു ടെ കഥയായ “മകൾ “ഞങ്ങളൂടെ കണ്ണുകളെ ഈറനണിയിച്ചു . എന്നൽ ലക്ഷക്കണക്കിനാളുകളെ കൊന്നൊടുക്കിയ ഹിറ്റ്ലറുടെ ക്രൂരത വെളിവാക്കുന്ന “ദി നൈറ്റ് ആന്റ് ഫോഗ് “ശ്വാസമടക്കിപ്പിടിച്ചാ‍ണ് കണ്ടത് . മരിച്ചയാളുകളുടെ മുടിയിൽ നിന്നു കമ്പിളിവസ്ത്രങ്ങളും അസ്ഥിയിൽ നിന്നും വളവും നിർമ്മിച്ച ഈ ക്രൂരതക്കു സമാനമായി ലോകത്ത് മറ്റൊന്നില്ല . ഒരു ചുവന്ന ബല്ലൂണും കുട്ടിയും ഞങ്ങളെ കുറച്ചൊന്നുമല്ല ആകർഷിച്ചത് . ഒന്നില്ലതാവുമ്പോൾ അത് ഒരായിരമായി തിരിച്ചുവരും എന്നൊരു സന്ദേശം ഇതിലുണ്ടെന്നണ് എനിക്കു തോന്നിയത് . പിന്നീടു കണ്ട നർമ്മദാ സോങ്ങും എർത്ത് സോങ്ങും മനുഷ്യനും പരിസ്തിതിയും തമ്മിലുള്ള ബന്ധത്തെ വിളിച്ചോതുന്നു. അ ന്തരിച്ച ഹിന്ദി ഗയകൻ കിഷോർ കുമാർ പാടിയ അണുവായുധത്തിനെതിരെയുള്ളഗാനം വൈജ്ഞനികം കൂടിയായിരുന്നു . പി വത്സലയുടെ “കാവൽ ‘ഒരുക്കിയ കൂട്ടുകാരെ അഭിനന്ദിക്കണം ..വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഒരു മനുഷ്യൻ’ഒരു കഥയിൽ നിന്ന് കാഴ്ചയിലേക്കുവന്നപ്പോളുണ്ടായ വ്യത്യസം തിരിച്ചറിയാൻ കഴിഞ്ഞു .. ഇത് ഒരുക്കിത്തന്ന ഞങ്ങളുടെ അധ്യപകരോട് എന്നും ഞങ്ങൾ കടപ്പെട്ടിരിക്കുന്നു.....നന്ദി

THE EARTH"S VOICE













PREETHA NAIR .P

The earth is trying badly
To keep her safe but, hardly
She could stand erectly and smile
Had she gone too old and pale ?

We made her so by ripping her
We" heaped" alover dream with no care
Dumped our vices deep in her
She cried not, but took our care.

But now I ?
With a "shake" she wakens us
To change our mind and open eyes
She" washes' off all our dirt
Lets, here our our voice

സഫ് വാനത്ത് സിനിമാനുഭവങ്ങൾ ഇങ്ങനെ പങ്കു വച്ചൂ

ഫിലിം ഫെസ്റ്റിവൽ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴും ഞങ്ങൾ ചർച്ചചെയ്തത് ‘ദി റെഡ് ബലൂൺ’ ‘ദിബ്രിഡ്ജ് ‘എന്നീ സിനിമകളെ ക്കുറിച്ചായിരുന്നു. ബലൂൺ പൊട്ടിയപ്പൊൾ സത്യത്തിൽ ആരോ നമ്മെ വിട്ടുപിരിഞ്ഞു പോയതുപൊലെ തോന്നി . ഹിറ്റ്ലെറുടെ ക്രുരത കാണിക്കുന്ന ‘നൈറ്റ് അന്റ് ഫോഗ്’മനസ്സിനെ ഒരു പാട് അസ്വസ്തമാക്കി . ഹിറ്റ്ലറെ ക്കുറിച്ചുള്ള ദി ട്രിയംഫ്’ കണ്ടപ്പൊൾ അതു വരെ ഹിറ്റ്ലറോടുണ്ടായിരുന്ന കാഴ്ച്ചപ്പാട് മാറി .. അതാണ് സിനിമയുടെ ശക്തി ...കാഴ്ചയിലെ വിസ്മയം ! മമ്മൂട്ടി നായകനായ പുറം കാഴ്ച്ചകൾ നമുക്ക് ഉൾക്കാഴ്ച്ചയുണ്ടാക്കുമെന്ന് സംശയമില്ല.. ഏതായലും കാഴ്ച്ചയിലെ നവ്യാനുഭവങ്ങൾ പകർന്നു കൊടുത്ത “ഹരിത“ ഫിലിം ക്ലബ്ബിന് നന്ദി................... സഫ് വനത്ത് .8 ഡി

Wednesday, February 9, 2011

മുഹ്സിന പറയുന്നു

സ്കൂളിൽ നടന്ന ഫിലിം ഫെസ്റ്റിവൽ വേറിട്ട ഒരു അനുഭവമായിരുന്നു. നൈറ്റ് ആന്റ് ഫോഗ് , പ്രിന്റെഡ് റെയിൻബൊ, ഇവ ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നു . വീട്ടിൽ ദിവസവും കാണുന്ന സിനിമകളിൽ നിന്ന് തികച്ചും വ്യത്യാസം.......ഇങ്ങനത്തെ അവസരങ്ങളിനിയുമുണ്ടാകട്ടെ......... മുഹ്സിന 8 -ആം തരം.

Monday, February 7, 2011

ഞാൻ കണ്ട സിനിമ


(ഇന്നത്തെ ഫിലിം ഫെസ്റ്റിവലിൽ വരാതിരുന്നാൽ അതുജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാകുമായിരുന്നു . കാണിച്ചേ എല്ലാസിനിമകളുംനല്ലതയിരുന്നുവെങ്കിലും ഗീതാഞ്ജാലി റാവുവിന്റെ പ്രിന്റെഡ് റെയിൻ ബൊ എന്ന ആനിമേഷൻ ചിത്രം എന്നെ വല്ലാതെ വേറിട്ടൊരു അനുഭവമായിരുന്നു. ) വിരസമായ നഗരജീവിതത്തിനിടയിൽ വർണ്ണ്ശബളമായതീപ്പെട്ടിക്കൂടുകളെ സ്നേഹിച്ച് തന്റെ ഫാന്റസികൽ നെയ്തൂകൂട്ടുന്ന സ്ത്രീ- അതാണു ഗീതാഞലിറാവുവിന്റെ“ പ്രിന്റെഡ് റെയിൻബൊ”.കാൻ ഫെസ്റ്റിവലിൽ സമ്മാനിതമായ ആനിമേഷൻ ചിത്രമാണിത്. കഥ തുടങ്ങുന്നത് മഴയുള്ള ഒരു ദിവസമാണ് . തന്റെ പൂച്ച് കുറുകെ ചാടുമ്പോൾ പതിവു പോലെ എണീക്കുകയാണ് .തന്റെ പതിവു ജോലികളുടെ തനിയാവർത്തനങ്ങളും ആഎകാന്തതയും ഉണ്ടാക്കുന്ന മടുപ്പ് നമ്മിലേക്കും പകർന്നു നൽകാപ്പെടുന്നു . പണികളെല്ലാം കഴിഞ്ഞ് അവർ മറ്റ് ഫ്ലാറ്റ് റൂമുകളിലേക്ക് നോക്കി നിൽക്കുകയാണ് .മുകളിലെ ആൾ ചെടിക്കു വെള്ളമൊഴിക്കുമ്പോൽ താഴത്തെ ആൾ കുട പിടിച്ചിരിക്കുന്നതും മട്ടുപ്പവിലേ ഇത്തിരി സ്ഥലത്ത് കുട്ടികൾക്രിക്കറ്റു കളിക്കുന്നതും ആദ്യം നമ്മെ രസിപ്പിക്കുമെങ്കിലും ഒന്നോർത്താൽ എത്ര ദയനീയമാണ് ആ നാലു ചുമരുകൾക്കിടയിലെ ജീവിതം ! മഴ ശക്തമാകുമ്പോൾ അവർ പെട്ടി തുറന്ന് തീപ്പെട്ടിക്കൂറ്ടുകൾ പുറത്തെടുക്കുകയാണ് . അ തിലെ വള്ളത്തിന്റെ ചിത്രം ഒട്ടനവധി കാഴ്ച്കകളിലേക്കും അനുഭവങ്ങളിലേക്കും കടന്നു ചെല്ലുന്നു . അവരെത്രമാത്രം ഒരു ഗ്രമീണ ജീവിതം കൊതിക്കുന്നു ! അതിനിടയിലാണു തീപ്പെട്ടി ഭാഗം വെക്കാനായി ഒരാൾ കടന്നു വരുന്നത് . പിറ്റേ ഇതെ കാഴ്ചകൾ കണ്ടിരിക്കെ അയാൾ കടന്നുവരുമ്പോൾ ആ സ്ത്രീ യാത്രയായിക്കഴിഞ്ഞിരിക്കുന്നു . ഒരനിമെഷൻ ചിത്രത്തിന് ഇത്രയധികം ആശയങ്ങൾ തരാൻ കഴിഞ്ഞു . പശ്ചാത്തലശബ്ദം കൊണ്ടും ആവിഷ്കാരരീതികൊണ്ടും എത്ര ആകർഷകം! ഒരു നല്ല കാഴ്ച്ചാനുഭവം............നന്ദി........... ഐശ്വര്യ എം 8)

Sunday, February 6, 2011

ഹരിതഫിലിം ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഹരിതംചലച്ചിത്രമേള മികച്ച സിനിമകൾ കാണാ‍ൻ അവസരമൊരുക്കി. പെരിന്തൽമണ്ണവിദ്യഭ്യാസസ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.ഇ.ഹംസഹാജി ഉദ്ഘാടനം നിർവഹിച്ചു. സിനിമാനിരൂപകനും ഫിലിം സൊസൈറ്റി റീജിയനൽ ചെയർമാനുമായ മധുജനാർദ്ദനൻ ചർച്ച നയിച്ചു . ദി നൈറ്റ് ആന്റ് ഫൊഗ്,ദിറെഡ് ബലൂൺ,പ്രിന്റെഡ് റെയിൻബൊ,ദി ബ്രിഡ്ജ് പുറംകാഴ്ചകൾ,ഓഫ് സീസൺ,മകൾ(കേരള കഫെ) എർത് സോംഗ്,നർമ്മദസോംഗ്,കാവൽ,ഒരു മനുഷ്യൻ,..........തുടങ്ങിയ സിനിമകൾ വേറിട്ടഒരു അനുഭവമായി.... ഈ സിനിമാനുഭവങ്ങളെക്കുറിച്ച് കുട്ടികൾ തന്നെ ഉടൻ എഴുതുന്നതാണ് .